മണ്ണാർക്കാട്
നഗരസഭയിലേക്ക് സ്വാഗതം

പാലക്കാട് ജില്ലയിൽ അട്ടപ്പാടി മലനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് മണ്ണാർക്കാട്. കുന്തിപ്പുഴയും നെല്ലിപ്പുഴയും രണ്ട് പ്രവേശന കവാടങ്ങളായുള്ള മണ്ണാർക്കാട് പട്ടണം പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്നും ദേശിയപാത 966 വഴി 40 കി.മി സഞ്ചരിച്ചാൽ മണ്ണാർക്കാട് നഗരത്തിലെത്താം. സൈലന്റ് വാലി ദേശിയോദ്യാനം, അട്ടപ്പാടി മലനിരകൾ എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് മണ്ണാർക്കാട്.വിനോദസഞ്ചാരഭൂപടത്തിൽ ഒളിഞ്ഞുകിടക്കുന്നതും ആവശ്യമായ പ്രാധാന്യം ലഭിക്കാത്തതുമായ ധാരാളം പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് ഇത്. മാപ്പിളലഹള ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു പ്രധാന ഏടുകൂടിയാണ് ഇവിടം.നിശബ്ദ താഴ്‌വരയിലെ മനോഹരമായ വനം, ഉഷ്ണമേഖലാ മഴക്കാടുകളുടെ സവിശേഷമായ സംരക്ഷണം, ഏതാണ്ട് തകർക്കപ്പെടാത്ത പാരിസ്ഥിതിക ചരിത്രവും കുന്തി നദിയും അതിന്റെ സ്‌ഫടികസങ്കാശമായതും വറ്റാത്തതും വന്യവുമായ വെള്ളവും മണ്ണാർക്കാടിന്റ്റെ മാറ്റ് കൂട്ടുന്നു.

പേരിന്റെ ഉൽപ്പത്തി

മണ്ണാർക്കാട് 'മണ്ണാർഗാട്ട്' എന്നായിരുന്നു പണ്ട് അറിയപ്പെട്ടിരുന്നത്. മണ്ണ്, ആറ്, കാട് എന്നിവയുടെ ഒരു കൂടിച്ചേരലാണ് മണ്ണാർക്കാട് എന്ന സ്ഥലനാമത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. ഒരിക്കൽ ഇവിടെ ഭരിച്ചിരുന്ന മാന്നാൻ‌മാരിൽ നിന്ന്, അല്ലെങ്കിൽ മണ്ണാർക്കാട് നായർ വീട്ടിൽ നിന്ന് ആണ് മണ്ണാർക്കാട് എന്ന പേരുവന്നത്. അധികാരവർഗ്ഗത്തെ സ്ഥലത്തെ ആദിവാസികൾ മാന്നാൻ‌മാർ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന വള്ളുവക്കോനാതിരിയും മന്നൻ എന്ന് അറിയപ്പെട്ടിരുന്നു.മറ്റൊരു അഭിപ്രായം തമിഴ് ചെട്ടിയാര്‍മാരും, മണ്ണാര്‍ക്കാട് മുപ്പില്‍നായരും അലക്കുജോലിക്കായിതമിഴ്നാട്ടില്‍നിന്നും വണ്ണാരെ കൊണ്ടുവന്നു എന്നും അങ്ങനെ ഈ സ്ഥലം വണ്ണാര്‍ക്കാട് (അന്ന് ഇവിടം കാടുകള്‍കൊണ്ട് സമൃദ്ധമായിരുന്നു) എന്നറിയപ്പെടുകയും കാലക്രമേണ വണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാടായി മാറി എന്നും പറയപ്പെടുന്നു. മലബാര് മാന്വലില് മണ്ണാര്‍ക്കാടിന് വീണാര്‍ക്കര് എന്നു പേരുള്ളതായി കാണാം(പേജ് 524, 1985 എഡിഷന്). മണ്ണും ആറും കാടും ചേരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ മണ്ണാര്‍ക്കാട്‌ എന്ന നാമം ലഭിച്ചു എന്നാണ് പ്രബലമായ അഭിപ്രായം.

നഗരസഭ സേവനങ്ങൾ

വിവിധതരം നഗരസഭ സേവനങ്ങളേ കുറിച്ചറിയാം

സെർട്ടിഫികറ്റുകൾ
  • ജനന സർട്ടിഫിക്കറ്റ്
  • മരണ സർട്ടിഫിക്കറ്റ്
  • വിവാഹ സർട്ടിഫിക്കറ്റ്
  • മാര്യേജ് സർട്ടിഫിക്കറ്റ് ( ഹിന്ദു )
  • ഔനേർഷിപ് സർട്ടിഫിക്കറ്റ്
ഇ-ഗവെർണൻസ്
  • വാർഷിക പ്ലാൻ
  • ഗവണ്മെന്റ് ഉത്തരവുകൾ
  • സാമൂഹിക ക്ഷേമ പെൻഷൻ
  • ഇ -ടെണ്ടർ
  • For the people
  • ഫയൽ ട്രാക്കിംഗ്
  • ഗ്രാമസഭ പോർട്ടൽ
ഇ -ഫയലിംഗ്
  • മാര്യേജ് രേങിസ്ട്രറേൻ
  • നെയിം ഇൻസിലുഷൻ (ബർത്ത്)
  • ബിൽഡിംഗ് പെര്മിറ്റി
  • ഡി&ഓ ലൈസൻസ്
  • ബിൽഡിംഗ് പ്ലാൻ സബ്മിഷൻ
ഇ -പയ്മെന്റ്റ്
  • പ്രോപ്പർട്ടി ടാക്സ്
  • ബിൽഡിംഗ് പെർമിറ്
  • ഐഫ്ടിഇ & ഓ സ് ലൈസൻസ്

നഗരസഭ ഭൂപടം

മണ്ണാർക്കാടിന്റെ ചരിത്രം

പാലക്കാട് ജില്ലയിൽ അട്ടപ്പാടി മലനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് മണ്ണാർക്കാട്. കുന്തിപ്പുഴയും നെല്ലിപ്പുഴയും രണ്ട് പ്രവേശന കവാടങ്ങളായുള്ള മണ്ണാർക്കാട് പട്ടണം പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്നും ദേശിയപാത 966 വഴി 40 കി.മി സഞ്ചരിച്ചാൽ മണ്ണാർക്കാട് നഗരത്തിലെത്താം. സൈലന്റ് വാലി ദേശിയോദ്യാനം, അട്ടപ്പാടി മലനിരകൾ എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് മണ്ണാർക്കാട്.വിനോദസഞ്ചാരഭൂപടത്തിൽ ഒളിഞ്ഞുകിടക്കുന്നതും ആവശ്യമായ പ്രാധാന്യം ലഭിക്കാത്തതുമായ ധാരാളം പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് ഇത്. മാപ്പിളലഹള ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു പ്രധാന ഏടുകൂടിയാണ് ഇവിടം.നിശബ്ദ താഴ്‌വരയിലെ മനോഹരമായ വനം, ഉഷ്ണമേഖലാ മഴക്കാടുകളുടെ സവിശേഷമായ സംരക്ഷണം, ഏതാണ്ട് തകർക്കപ്പെടാത്ത പാരിസ്ഥിതിക ചരിത്രവും കുന്തി നദിയും അതിന്റെ സ്‌ഫടികസങ്കാശമായതും വറ്റാത്തതും വന്യവുമായ വെള്ളവും മണ്ണാർക്കാടിന്റ്റെ മാറ്റ് കൂട്ടുന്നു.

പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാൻ‌മാരിൽ നിന്ന്, അല്ലെങ്കിൽ മണ്ണാർക്കാട് നായർ വീട്ടിൽ നിന്ന് ആണ് മണ്ണാർക്കാട് എന്ന പേരുവന്നത്. അധികാരവർഗ്ഗത്തെ സ്ഥലത്തെ ആദിവാസികൾ മാന്നാൻ‌മാർ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന വള്ളുവക്കോനാതിരിയും മന്നൻ എന്ന് അറിയപ്പെട്ടിരുന്നു.മറ്റൊരു അഭിപ്രായം തമിഴ് ചെട്ടിയാര്‍മാരും, മണ്ണാര്‍ക്കാട് മുപ്പില്‍നായരും അലക്കുജോലിക്കായിതമിഴ്നാട്ടില്‍നിന്നും വണ്ണാരെ കൊണ്ടുവന്നു എന്നും അങ്ങനെ ഈ സ്ഥലം വണ്ണാര്‍ക്കാട് (അന്ന് ഇവിടം കാടുകള്‍കൊണ്ട് സമൃദ്ധമായിരുന്നു) എന്നറിയപ്പെടുകയും കാലക്രമേണ വണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാടായി മാറി എന്നും പറയപ്പെടുന്നു. മലബാര് മാന്വലില് മണ്ണാര്‍ക്കാടിന് വീണാര്‍ക്കര് എന്നു പേരുള്ളതായി കാണാം(പേജ് 524, 1985 എഡിഷന്). മറ്റൊരു അഭിപ്രായം മണ്ണും ആറും കാടും ചേരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ മണ്ണാര്‍ക്കാട്‌ എന്ന നാമം ലഭിച്ചു.

സാമൂഹിക സാംസ്കാരിക സവിശേഷതകൾ

കേരള സംസ്ഥാനത്തിന്റെ തെക്കേഅറ്റത്ത് കിടക്കുന്ന പാലക്കാട് ജില്ലയില്‍പ്പെട്ട മണ്ണാര്‍ക്കാട്, തെക്കേ ഇന്ത്യയുടെ പരിഛേദമാണ്. ഇവിടെ തെക്കേ ഇന്ത്യക്കാരായ മലയാളികള്, തമിഴര്, തെലുങ്കര്, കന്നടക്കാര് എന്നിവരെല്ലാമുണ്ട്.വാണിജ്യാവശ്യാര്‍ത്ഥം തമിഴ്നാട്ടില് നിന്നു വന്ന വൈശ്യവിഭാഗക്കാരും മുതലിയാര്‍മാരും, മൈസൂര്‍ചെട്ടികളും, തിരുവിതാംകൂറില് നിന്നുള്ള ക്രിസ്ത്യാനികളും ഉള്‍പ്പെട്ട സമുദായവൈവിധ്യങ്ങളില്‍നിന്നുരുത്തിരിഞ്ഞ സമ്മിശ്രസംസ്കാരമാണ് മണ്ണാര്‍ക്കാടിനുള്ളത്.“മാർഗ്ഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം” എന്ന ശ്രീ.പി.ഭാസ്കരൻമാഷുടെ വരികൾ കുംഭമാസത്തിൽ നടക്കുന്ന വള്ളുവനാട്ടിലെ ഈ ഉത്സവത്തിന്റെ പ്രശസ്തി വിളിച്ചോതുന്നു. മൂപ്പിൽനായർ തറവാടിന്റെ അധീനതയിലുണ്ടായിരുന്ന അരകുർശ്ശി ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിന്റെ വിശാലമായ മുറ്റത്താണ് ജനകീയകൂട്ടായ്മയോടെ പൂരം അരങ്ങേറുന്നത്. പൂരത്തിന്റെ എട്ടാംനാൾ നടക്കുന്ന “ചെട്ടിവേല” സാമൂഹ്യ-സാംസ്കാരിക പ്രൌഢി വിളിച്ചോതുന്നതും ജാതിമത സാഹോദര്യം ഊട്ടി ഉറപ്പിക്കുന്നതുമാണ്. പഴയ മദിരാശി സംസ്ഥാനത്തിന്റെ തെക്കേഅറ്റത്ത് കിടക്കുന്ന പാലക്കാട് ജില്ലയില്‍പ്പെട്ട മണ്ണാര്‍ക്കാട്, തെക്കേ ഇന്ത്യയുടെ പരിഛേദമാണ്. ഈ ഗ്രാമത്തില് തെക്കേ ഇന്ത്യക്കാരായ മലയാളികള്, തമിഴര്, തെലുങ്കര്, കന്നടക്കാര് എന്നിവരെല്ലാമുണ്ട്. തമിഴ് ചെട്ടിയാര്‍മാരും, മണ്ണാര്‍ക്കാട് മുപ്പില്‍നായരും അലക്കുജോലിക്കായി തമിഴ്നാട്ടില്‍നിന്നും വണ്ണാരെ കൊണ്ടുവന്നു എന്നും അങ്ങനെ ഈ സ്ഥലം വണ്ണാര്‍ക്കാട് (അന്ന് ഇവിടം കാടുകള്‍കൊണ്ട് സമൃദ്ധമായിരുന്നു) എന്നറിയപ്പെടുകയും കാലക്രമേണ വണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാടായി മാറി എന്നും പറയപ്പെടുന്നു. മലബാര് മാന്വലില് മണ്ണാര്‍ക്കാടിന് വീണാര്‍ക്കര് എന്നു പേരുള്ളതായി കാണാം(പേജ് 524, 1985 എഡിഷന്). പുരാണങ്ങളിലുള്ള ഒട്ടനവധി കഥകളും പേരുകളും ഈ ഗ്രാമവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. ഔഷധവീര്യമുള്ള കുന്തിപ്പുഴയും അതിലെ പാത്രക്കടവും ഉദാഹരണമാണ്. അരക്കില്ലത്തു നിന്ന് രക്ഷപ്പെട്ട പാണ്ഡവര് ഭക്ഷണം കഴിച്ച്, പാത്രം കഴുകി കമഴ്ത്തിയതാണ് പാത്രക്കടവ് എന്നാണ് ഐതിഹ്യം. വളരെ ഉയരത്തില് നിന്നും പാറക്കെട്ടിലേക്ക് വെള്ളം വീണ് കാലക്രമേണ പാറയ്ക്ക് പാത്രത്തിന്റെ ആകൃതി കൈവന്നതായും വെള്ളത്തിന്റെ ശക്തിയായ പതനം കൊണ്ടാണ് പാത്രത്തില് വെള്ളം വീഴുന്നതുപോലെയുള്ള ശബ്ദം കേള്‍ക്കുന്നതെന്നും അഭിപ്രായമുണ്ട്. സാമൂതിരിയുമായുള്ള യുദ്ധത്തില് വള്ളുവനാട് രാജാവ് തോല്‍ക്കുകയും വള്ളുവനാടിന്റെ ഒരു ഭാഗമായ മണ്ണാര്‍ക്കാട്, അട്ടപ്പാടി, പൂഞ്ചാല എന്നീ വിശാലഭൂഭാഗങ്ങളുടെ ഭരണകര്‍ത്താവായി സാമൂതിരി തന്റെ നായര് പടനായകരിലൊരാളെ നിയോഗിക്കുകയും പിന്നീടദ്ദേഹം മണ്ണാര്‍ക്കാട് മുപ്പില് നായര് എന്നറിയപ്പെടുകയും ചെയ്തു. പരമ്പരാഗതമായി നാനാജാതിമതവിഭാഗത്തില് പെട്ടവര് വളരെ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുവരുന്ന പ്രദേശമാണ് മണ്ണാര്‍ക്കാട്.

തെന്നിന്ത്യാക്കാരായ വിവിധ സമുദായക്കാരെല്ലാം ഈ ഗ്രാമത്തിലുണ്ടായിരുന്നങ്കിലും ഇവിടുത്തെ പ്രധാന ജന്മികള് പാതായ്ക്കരമന, കാറ്റിലമിറ്റംമന, ഒളപ്പമണ്ണ മന, ഈനപട്ടന്മാര്, മൂപ്പില് നായര്, കല്ലടി കുടുംബം എന്നിവരായിരുന്നു. മുപ്പില്‍നായര് സ്ഥാപിച്ച അരകര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരം ഇവിടുത്തെ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പൂരത്തിന്റെ വിജയത്തിനടിസ്ഥാനം എല്ലാ വിഭാഗക്കാരുടെയും കൂട്ടായ്മയാണ്. 1836 മുതല് ബ്രിട്ടീഷ് നയത്തിനെ എതിര്‍ത്തുകൊണ്ട് മാപ്പിളകര്‍ഷകര് മുന്നോട്ടുവന്നിരുന്നു. ഈ സമരപരമ്പരകളില് ശക്തിമത്തായതും നീണ്ടുനിന്നതുമായ പോരാട്ടമാണ് 1921-ലേത്. മലബാര്‍കലാപത്തിന്റെ ചരിത്രപ്രാധാന്യവും കര്‍ഷകജനവിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തവും, അതില് ഊര്‍ജ്ജിമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ ധാരകളെയും വിലകുറച്ചു ചിത്രീകരിക്കാന്, കലാപം അടിച്ചമര്‍ത്തിയതിനു ശേഷവും ബ്രിട്ടീഷ് ഭരണാധികാരികള് ശ്രമിച്ചു. കലാപകാലത്ത് നെല്ലിപ്പുഴ പാലവും, കുന്തിപ്പുഴ പാലവും പൊളിക്കുകയും കലാപകാരികള് കാരാകുറുശ്ശി പ്രദേശത്ത് അഭയം തേടുകയും ചെയ്തതായി പറയപ്പെടുന്നു. ബ്രിട്ടീഷ് പട്ടാളത്തിന് മാര്‍ച്ചുചെയ്യാനായി പിന്നീട് പണിതീര്‍ത്തതാണത്രെ ഇന്നു കാണുന്ന നെല്ലിപ്പുഴ പാലവും, കുന്തിപ്പുഴ പാലവും. രജിസ്ട്രാര് ഓഫീസിനു തീവെക്കുകയും, പോലീസ് സ്റ്റേഷന് ആക്രമിക്കുകയും, പാലങ്ങള് പൊളിക്കുകയും ചെയ്തു എന്ന കുറ്റത്തിന് മണ്ണാര്‍ക്കാട് ഇളയനായരും ശൌരിങ്കല് ഗോപാലന്‍നായരും ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ബ്രിട്ടീഷ്കാര്‍ക്കെതിരായ സമരത്തില് മണ്ണാര്‍ക്കാട്ടെ മുസ്ളീംങ്ങളും, ഹിന്ദുക്കളും സംഘടിതരായി പ്രവര്‍ത്തിച്ചിരുന്നതായി കാണാം. ഇവിടുത്തെ സ്വാതന്ത്ര്യസമരഭടന്മാരുടെ പട്ടികയിലെ പ്രമുഖരാണ് മങ്ങാട്ടുപറമ്പില് ഉപ്പായിയും, പങ്ങിണിക്കാടന് അലവിഹാജിയും. കൂടാതെ കെ.സി.ഗോപാലനുണ്ണി, കെ.എം.കുഞ്ഞനുണ്ണിനായര് എന്നിവരെ ജയില്‍ശിക്ഷക്ക് വിധിച്ചിരുന്നു. പില്‍ക്കാലത്ത് കെ.സി.ഗോപാലനുണ്ണി മദിരാശി നിയമസഭയില് മണ്ണാര്‍ക്കാടിന്റെ ആദ്യത്തെ നിയമസഭാംഗമായി. 1947 ആഗസ്റ് 15-ന് ഒരു പുതിയ യുഗത്തിന്റെ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് എ.എല്.പി.സ്കൂളിലും ദേശീയപതാക ഉയര്‍ന്നു. ഈ ഗ്രാമത്തിലെ എല്ലാ സമര സേനാനികളുടെയും സാന്നിധ്യത്തിലാണ് പതാക ഉയര്‍ത്തിയത്. തെന്നിന്ത്യയിലെ വിവിധ സമുദായങ്ങളില്‍പ്പെട്ട പത്തുകുടിമുതലിയാര്‍മാര്, കല്‍ക്കി ചെട്ട്യാര്‍മാര്, ലിംഗായത്തുകാര് തുടങ്ങിയവരെല്ലാംതന്നെ മണ്ണാര്‍ക്കാടിന്റെ മുഖച്ഛായ മാറ്റുന്നതിന് കനത്ത സംഭാവനകള് നല്‍കിയിട്ടുണ്ട്. കാര്‍ഷികരംഗത്തും വാണിജ്യരംഗത്തുമെന്നപോലെ തന്നെ സാംസ്കാരികരംഗത്തും ഇവരെല്ലാം മണ്ണാര്‍ക്കാടിനെ സ്വാധീനിച്ചു. വിദ്യാഭ്യാസരംഗത്ത് ഈ ഗ്രാമത്തില് ഗണ്യമായ സംഭാവന നല്‍കിയ വ്യക്തികളാണ് കല്ലടി ചെറിയ കുഞ്ഞയമു സാഹിബും, മണ്ണാര്‍ക്കാട് താത്തുണ്ണി മൂപ്പില്‍നായരും. 1903-ല് ആരംഭിച്ച സ്കൂള് പിന്നീട് ഡിസ്ട്രിക്ട് ബോര്‍ഡ് നിര്‍ത്തലാക്കുകയും, 1949-ല് താത്തുണ്ണി മുപ്പില്‍നായര് സ്കൂള് ഏറ്റെടുത്ത് ഹൈസ്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഈ താലൂക്കിലെയും തൊട്ടടുത്ത താലൂക്കിലെയും വിദ്യാര്‍ത്ഥികളുടെ ഉപരിപഠനാര്‍ത്ഥം 1967-ല് കല്ലടി ചെറിയകുഞ്ഞയമ്മദ് സാഹിബ്ബിന്റെ പരിശ്രമഫലമായി എം.ഇ.എസ് കല്ലടി കോളേജ് സ്ഥാപിതമായി. പിന്നീട് ബിരുദാനന്തര കോഴ്സുകളും ഇവിടെ ആരംഭിച്ചു. പഴയ തലമുറ വിദ്യാഭ്യാസരംഗത്ത് ബഹുമാനത്തോടെ ഇന്നും സ്മരിക്കുന്ന പേരാണ് നാരായണന് എഴുത്തച്ഛന് മാസ്റ്ററുടേത്. കേരള സംസ്ഥാനരൂപീകരണത്തിന് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില് കൊങ്ങശ്ശേരി കൃഷ്ണനാണ് മണ്ണാര്‍ക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1962 ജൂലായ് 20-തിന് മണ്ണാര്‍ക്കാട് പഞ്ചായത്ത് നിലവില് വന്നു. പാറയ്ക്കല് മുഹമ്മദായിരുന്നു പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. 1990-കളുടെ ആരംഭത്തില് മണ്ണാര്‍ക്കാടിന് നഗരസഭ പദവിയും അലങ്കരിക്കേണ്ടി വന്നു. ഈ ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതിയില് ഗണ്യമായ പുരോഗതി ഉണ്ടാക്കിയത് വിദേശത്ത് പോയി തൊഴിലെടുക്കുന്ന ഇവിടുത്തെ നാട്ടുകാരാണ്. നിര്‍മ്മാണരംഗത്തും, വ്യവസായരംഗത്തും, കാര്‍ഷിരംഗത്തും ഇവരുടെ സംഭാവന ചെറുതായി നിസ്തുലമാണ്.

പരമ്പരാഗതമായി നാനാജാതിമതവിഭാഗങ്ങള് സഹവര്‍ത്തിത്വത്തോടെ താമസിക്കുന്ന പ്രദേശമാണ് മണ്ണാര്‍ക്കാട്. 1921-ലെ മലബാര് കലാപം മണ്ണാര്‍ക്കാടിനേയും ബാധിച്ചുവെങ്കിലും കാലക്രമേണ അതിന്റെ അനുരണനങ്ങളില് നിന്ന് ഈ പ്രദേശത്തിന് മുക്തമാകാന് സാധിച്ചു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. മാത്രമല്ല, വര്‍ഗ്ഗപരമായി ഒരു ഹിന്ദുജന്മിയും (മണ്ണാര്‍ക്കാട് മൂപ്പില് നായര്), ഒരു മുസ്ളിം ജന്മിയും(കല്ലടി) മണ്ണാര്‍ക്കാട്ടെ സ്വാധീന ശക്തികളായതുകൊണ്ട് സാമ്പത്തിക അടിത്തറയിന്‍മേല് ഉടലെടുക്കുന്ന വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്കും ഇവിടെ സാധ്യത ഇല്ലാതെ പോയി. ഈ രണ്ട് പ്രധാന സമുദായങ്ങള്‍ക്കു പുറമെ വാണിജ്യാവശ്യാര്‍ത്ഥം തമിഴ്നാട്ടില് നിന്നു വന്ന വൈശ്യവിഭാഗക്കാരും മുതലിയാര്‍മാരും, മൈസൂര്‍ചെട്ടികളും, തിരുവിതാംകൂറില് നിന്നുള്ള ക്രിസ്ത്യാനികളും ഉള്‍പ്പെട്ട സമുദായവൈവിധ്യങ്ങളില്‍നിന്നുരുത്തിരിഞ്ഞ സമ്മിശ്രസംസ്കാരമാണ് മണ്ണാര്‍ക്കാടിനുള്ളത്. മണ്ണാര്‍ക്കാട് പൂരം എന്നറിയപ്പെടുന്ന മണ്ണാര്‍ക്കാട്ടെ ചരിത്രപ്രസിദ്ധമായ പൂരം മൂന്ന് ജാതിമതസമുദായങ്ങളുടെ സമന്വയമാണെന്നത് ഇവിടുത്തെ സാസ്കാരികസവിശേഷതയാണ്. അരകര്‍ശികാവിന്റെ കൈകാര്യക്കാരായ മണ്ണാര്‍ക്കാട് നായര് വീട്ടുകാര്, അട്ടപ്പാടിയിലെ ആദിവാസികള്, കച്ചവടക്കാരായ ചെട്ടിയാന്‍മാര് എന്നിവരുടെ കൂട്ടായ്മയാണ് ഈ പൂരത്തിന്റെ പരമ്പരാഗതമായ അടിസ്ഥാനം. എന്നാല് പിന്നീട് മണ്ണാര്‍ക്കാട് താമസമാക്കിയ എല്ലാ വിഭാഗം ആളുകളുടേയും പ്രാതിനിധ്യത്തോടെയും സഹകരണത്തോടെയും ഈ പൂരം ആഘോഷിക്കുന്ന സ്ഥിതിയിലേക്ക് ഇവിടുത്തെ സാംസ്കാരികസാഹചര്യം വികസിച്ചു. ശിവരാത്രിഉത്സവമാണ് മണ്ണാര്‍ക്കാട്ടെ എല്ലാ ജനങ്ങളും ഒരുമിച്ചാഘോഷിക്കുന്ന മറ്റൊരു ഉത്സവം. മണ്ണാര്‍ക്കാട് പഞ്ചായത്തിലെ ജനസംഖ്യയില് ഹിന്ദുക്കളും, ക്രിസ്ത്യാനികളും ധാരാളമുണ്ട്.

ഭൂമിശാസ്ത്രം

മണ്ണാർക്കാടിന്റെ ഭൂപ്രകൃതി മലകളും കുന്നുകളും താഴ്വരകളും സമതലങ്ങളും നദികളും തോടുകളും കൊണ്ട് വൈവിധ്യവും സമ്പന്നവുമാണ്. 90 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സൈലന്റ് വാലി ദേശീയോദ്യാനം വടക്ക് നീലഗിരി പീഠഭൂമിയിലേക്ക് പൊടുന്നനെ ഉയർന്ന് തെക്ക് മണ്ണാർക്കാട് സമതലങ്ങളെ അഭിമുഖീകരിക്കുന്നു. കുന്ധി നദി മുകളിലെ നീലഗിരി കുന്നുകളിൽ നിന്ന് ഇറങ്ങി, 2000 മീറ്റർ ഉയരത്തിൽ താഴ്‌വരകളുടെ മുഴുവൻ നീളവും സഞ്ചരിച്ച് ആഴത്തിലുള്ള മലയിടുക്കിലൂടെ സമതലങ്ങളിലേക്ക് ഒഴുകുന്നു. ചില അപൂർവയിനം സസ്യജന്തുജാലങ്ങളുള്ള സൈലന്റ് വാലി ( സൈരന്ധ്രി വനം) ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം ഉയർത്തുന്നു. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ സംരക്ഷിക്കുന്നതിനായി 1984-ൽ സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഇവയുടെ ആവാസ വ്യവസ്ഥയെച്ചൊല്ലിയുള്ള പൊതു തർക്കങ്ങൾ സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. കാട് സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമാണിത്. ഇതിന് 89.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 145 ചതുരശ്ര കിലോമീറ്റർ ബഫർ സോണുമുണ്ട്. ലോകത്തിലെ തന്നെ അപൂർവ്വജൈവവൈവിദ്ധ്യക്കലവറകളിലൊന്നാണ് ഈ നിശ്ശബ്ദ താഴ്വര..അനേകം സസ്യജാലങ്ങളുടെ വേരുകളില് തട്ടിത്തഴുകി ഇവിടെ നിന്നും ഉത്ഭവിച്ചൊഴുകുന്ന കുന്തിപ്പുഴയിലെ ജലത്തിന് ഔഷധവീര്യമുണ്ടെന്ന് പറയപ്പെടുന്നു. മലഞ്ചെരിവുകളും നദീതടങ്ങളും ഇടകലര്ന്ന വൈവിധ്യമാര്ന്ന ഭൂപ്രകൃതിയുള്ള ഗ്രാമങ്ങളുടെ ഒരു സഞ്ചയമാണ് മണ്ണാര്ക്കാട്. പ്രസിദ്ധങ്ങളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ, പാലക്കാഴിപ്പുഴ തുടങ്ങിയ പുഴകള് മണ്ണാര്ക്കാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്നു. പുഴകളില് നിന്നും, നീര്തോടുകളില് നിന്നും, കാലവര്ഷത്തില് നിന്നും ലഭിക്കുന്ന അളവറ്റ ജലസമൃദ്ധിയും, മണ്ണിനെ പൊന്നാക്കി മാറ്റിയ കുടിയേറ്റ കര്ഷകന്റെ സ്ഥിരോത്സാഹവും ഇവിടുത്തെ ഗ്രാമങ്ങളിലെ കാര്ഷിക മേഖലയ്ക്കു മേല് നിര്ലോഭം അനുഗൃഹം ചൊരിഞ്ഞു. തികച്ചും കൃഷിയ്ക്ക് അനുയോജ്യമായ ഭൂപ്രകൃതിയും, ഫലഭൂയിഷ്ഠമായ മണ്ണും, കാലാവസ്ഥയും, ജലസമൃദ്ധിയും കുടിയേറ്റ കര്ഷകരെ ഇവിടേക്ക് ആകര്ഷിച്ച പ്രധാന ഘടകങ്ങളാണ്.